എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Saturday, October 8, 2011

കൈത്തറി തൊഴിലാളികളെയും തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തണം

കൈത്തറി തൊഴിലാളികളെയും തൊഴിലുറപ്പ്
പദ്ധതിയിലുള്‍പ്പെടുത്തണം - അബ്ദുള്ളക്കുട്ടി
കണ്ണൂര്‍: കൈത്തറി തൊഴിലാളികള്‍ക്കും തൊഴിലുറപ്പുപദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കണമെന്ന് എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എ. ആവശ്യപ്പെട്ടു. കൈത്തറിത്തൊഴിലാളികള്‍ക്കുള്ള ഇന്‍കം സപ്പോര്‍ട്ട് സ്‌കീമിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ പോലീസ് മൈതാനത്തെ കൈത്തറി പ്രദര്‍ശനവേദിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കൈത്തറി വകുപ്പ് ഉദ്യോഗസ്ഥര്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ നടപടിയെടുക്കണം. റോഡുപണിക്കുള്‍പ്പെടെ ഇപ്പോള്‍ തൊഴിലുറപ്പുപദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നുണ്ട്. ഇത് പ്രത്യുത്പാദനപരമായ മേഖലകളിലേക്ക് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൈത്തറി തൊഴിലാളികള്‍ക്ക് മിനിമം കൂലി ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വ്യവസായവകുപ്പ് ഇന്‍കം സപ്പോര്‍ട്ട് സ്‌കീം നടപ്പാക്കുന്നത്. വര്‍ഷം നൂറുദിവസം 150 രൂപവീതം വേതനം തൊഴിലാളികള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. ജില്ലയിലെ 1069 തൊഴിലാളികള്‍ക്കാണ് പദ്ധതി പ്രകാരം സഹായധനം നല്‍കിയത്. കൈത്തറി സഹകരണ സംഘങ്ങള്‍, കൈത്തറി വികസന കമ്മീഷണര്‍ അംഗീകരിച്ച ക്ലസ്റ്ററുകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. ദിവസം 50 രൂപയോ അതിലധികമോ വരുമാനം ലഭിക്കുന്ന കൈത്തറി തൊഴിലാളികള്‍ക്കും 35 രൂപ ലഭിക്കുന്ന അനുബന്ധ തൊഴിലാളികള്‍ക്കും പദ്ധതിപ്രകാരം സഹായം ലഭിക്കും. സഹായധനത്തിന് പരിഗണിക്കുന്നതിന് ഒരു തൊഴിലാളി മാസം കുറഞ്ഞത് പത്തുദിവസം തൊഴിലെടുക്കണം.

എല്‍.ഡി.എം. വി.എസ്.ജയറാം അധ്യക്ഷത വഹിച്ചു. ബി.പി.റൗഫ്, പി.ബാലന്‍, കെ.സുരേന്ദ്രന്‍, വി.ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡി.ഐ.സി. ജനറല്‍ മാനേജര്‍ എം.സി.കനകാംബരന്‍ സ്വാഗതവും മാനേജര്‍ സി.പി.മുസ്തഫ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഇഫ്താര്‍ വിരുന്നുമുണ്ടായി.

No comments: